Wednesday, February 23, 2011

പിരിയാന്‍

പിരിയാന്‍  ഒരു വിഷമം .
മൂന്നു കൊല്ലം കൂടി അടുത്തതല്ലേ.
ലിവ്യയെ  പിരിയുമ്പോള്‍ നഷ്ട്ടബോധം.
ഇനി ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടിയില്ലെങ്കിലോ ?
ഷംലയെ പിരിയാന്‍ സങ്കടം.
എന്തോ മനസ്സില്‍ ഒരു വേദന .
അനഘയെ പിരിയേണ്ടിയില്ല .
ഇനിയെന്ന് കേള്‍ക്കും ഒന്നും സാരമില്ലെന്ന പറച്ചില്‍.
സഫീദയുടെ ഉറങ്ങാത്ത ഉറങ്ങിയെന്നു
തോന്നിക്കുന്ന മുഖം ഇനി എന്ന് കാണും.
അനുശ്രീയെ ഇനി എന്ന് കാണും?
ശരണ്യയെ  എന്ന് കളിയാക്കും?
സിസ്റ്റെറിനെ  എന്ന് ഞാനിനി നീട്ടി
 വിളിക്കും?
നെസിയെ എന്ത് പറഞ്ഞു എളക്കും ?
നിജു നിന്നെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.
മറക്കാതെ എന്നും ക്ലെലിയായും.
വിദ്യ ,
കരയരുത്.നമ്മള്‍ പിരിയുന്നില്ല .
സായി .
മറക്കുക പഴയ വേദനകളെ.
ഓര്‍ക്കുക പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍.
ഗാര്‍ഗി..........................................
എന്നും അണയാത്ത ദീപമായിരിക്കട്ടെ  .
വിനിഷ......................................
തളരരുത് .
അമൃത....................................
നാം അകലുന്നില്ല .
സരിത പുതിയവീട്ടില്‍ ഓര്‍ക്കുക.
ലിന്റ ഒത്തിരി സ്നേഹത്തോടെ വിട.
രാധിക...............................
കൂടെ പഠിച്ചതില്‍ സന്തോഷം.
അതീനയെ മറന്നെന്തു കോളേജ്?
റോസേ നിന്നെയും..................
മഞ്ജു ഓര്‍മകളില്‍ എന്നും നീയും.
അമ്മു മറക്കില്ലെടോ .........
ജെന്നി പറക്കുക സ്വപ്‌നങ്ങള്‍ കീഴടക്കാണ്ണ്‍..........
ലിനെറ്റ് നീയും നിറയുന്നു എന്‍
ഓര്‍മകളില്‍.........
അച്ചു .............................................  
തൂലികകള്‍ ചലിപ്പിക്കുക........
നിധി
താനൊരു നല്ലകുട്ടിയാടോ  .
ജകുലിനെ ഓര്‍മയില്‍ നില്‍ക്കട്ടെ  .
ക്ലാസ്സില്‍ വരാത്ത നാല് ബോയ്സിനെയും ഓര്‍ക്കുന്നു.
ക്ലാസും കളിയും ചിരിയും ഓര്‍മയില്‍ തുളുമ്പുന്നു
എന്റെ കണ്ണ് നിറയുന്നുണ്ടോ?
ഇല്ലായിരിക്കും.
ചിലപ്പോള്‍ ഉറക്കത്ത്തിന്റെയാവും.
മുകളില്‍ എഴുതിയ ഓരോ പേരും എന്റെ നഷ്ട്ടങ്ങളാണോ ?
അറിയില്ല.....
എഴുതാന്‍ ഇനിയും വിട്ടുപോയിട്ടുണ്ടോ ?
ഇല്ല. അതുരപ്പാണ്.
നന്ദി
എല്ലാരോടും.
 എല്ലാറ്റിനും .
ഒത്തിരി സ്നേഹത്തോടെ
സുധി .
   
 
   
  
     

  

           
 



 

Wednesday, February 9, 2011

നാഴികക്കല്ലുകള്‍

                                   മറവിയില്‍ മുങ്ങിയ നാഴികക്കല്ലുകള്‍
ആ സിമന്റ്  കുറ്റികളെ നാഴികക്കല്ലുകള്‍ എന്ന് തന്നെയല്ലേ പറയുക ?
മുമ്പൊക്കെ  റോഡില്‍ ധാരാളം ഉണ്ടായിരുന്നു.
ഇപ്പോള്‍ അത് തീരെ കാണാനില്ല  .
ഇന്ന് കോളേജില്‍ നിന്ന് വരുന്ന വഴിയില്‍ അത്തരം കല്ലുകളില്‍ ഐഡിയ എന്ന് എഴുതി വച്ചിരിക്കുന്നു.
ഇപ്പോഴും അത്തരത്തിലുള്ള കല്ലുകള്‍ ഉണ്ടോ ആവോ ?
ചിലപ്പോള്‍ കാണാഞ്ഞിട്ടാവും .     


Sunday, February 6, 2011

സുമാ നിനക്കായി.............................


           സുമാ നിനക്കായി.............................
സുമാ ,
മാനവും ജീവനും നഷ്ട്ടപ്പെട്ടു
നീ നാളെത്തെ പോസ്റ്മാര്ടവും 
കാത്തു തണുത്തു വെറുങ്ങലിച്ചു
കിടക്കാലെ?
എന്നും കാത്തിരിക്കാന്‍ തന്നെയാണോ നിന്റെ വിധി.
കൂട്ടില്ലാതെ , രാത്രിയില്‍ ഒറ്റയ്ക്ക് ജീവിതം
തീവണ്ടിയുടെ താളത്തിനൊത്ത് നീങ്ങിയപ്പോളും
നിന്നില്‍ അവശേഷിച്ചത് ആ കാത്തിരിപ്പ്‌ തന്നെയായിരുന്നോ?
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പുറപെട്ടപ്പോളും
മനസിലുണ്ടായിരുന്നത്
നാളെ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയായിരുന്നോ ?
ക്ഷമിക്കണം സുമേ.........
ഏതോന്നിനും  ഒരു രക്തസാക്ഷി അനിവാര്യമാണ്.
നാളെത്തെ സ്ത്രീകളുടെ നന്മക്കായി
പക്ഷെ ബാലിയാടായത് നീയെന്നു മാത്രം...
നിനക്ക് തോന്നുണ്ടോ സുമാ...............
ഈ ഭൂമിയിലെ അവസാന സ്ത്രീയും രക്തസാക്ഷിയായാലും
ഈ ലോകം നന്നാവുമെന്ന്.?
അവസാനമായി
ഈ നശിച്ച ലോകത്ത് ഭീതിയോടെ കഴിയുന്ന
ഒരു സഹോദരിയുടെ കണ്ണീരില്‍ പൊതിഞ്ഞ
ആദരാഞ്ജലികള്‍.





 










 

ആധിയോടെ

                ആധിയോടെ   .......

സമയം നന്നേ വൈകിയിരിക്കുന്നു
ഇന്നലെ അവന്‍ ഇതിലും നേരത്തെ വന്നൂലോ? 
അപ്പോഴേ ഞാന്‍ പറഞ്ഞതാ ഇന്ന് പോണ്ടാന്നു.
ഏട്ടനും വരാന്‍ എന്തേ വൈകുന്നു?
ഇന്ന് വരില്ലെന്ന്   പറഞ്ഞിരുന്നോ? 
അതോ പറഞ്ഞത് ഞാന്‍ ഓര്‍ക്കാഞ്ഞിട്ടോ ?
ഉള്ളിലെന്തോ ആധി കയറി ഉരുണ്ടു മറയുന്നു.
കോലായില്‍ തൂണും ചാരി നിന്ന്
തൂണ് ഒത്തിരി തേഞ്ഞുപോയിരിക്കുന്നു.
എന്നിട്ടും അവരെ കാണാനില്ലല്ലോ?
വിളിച്ച്ചിട്ടെന്തേ  കിട്ടാത്തു  ......
നേരം  ഇനിയും പൂവാണല്ലോ?
ജനലരികില്‍ പെരുക്കം കേള്‍ക്കുന്നുണ്ടോ?
കതകടച്ചു  കിടക്കാന്‍ ഭാവിക്കവേ എത്തി
രണ്ടുപ്പേരും.
തെല്ലുനെരത്തെ പരിഭവങ്ങല്‍ക്കൊടുവില്‍
നേരമ്മില്ലാ നേരത്ത് ഉറങ്ങിപ്പോയി .................    
ഒപ്പം മനസ് വിറച്ച ആ അമ്മ മനസും.
നാളെയും ഇത് തന്നെ......................
തനിയാവര്‍ത്ത്തനങ്ങള്‍.................
 













Saturday, February 5, 2011


                            നാളെ 

അന്നെന്നെ കേള്‍ക്കാന്‍ കുറെ പേരുണ്ടായിരുന്നു.
പക്ഷെ
അന്ന് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇന്നെനിക്കു എന്തൊക്കെയോ പറയാനുണ്ട്
പക്ഷെ ആരും കേള്‍ക്കാനില്ല.
അതുകൊണ്ട്
ഇന്നും ഞാനൊന്നും പറഞ്ഞില്ല.
നാളെ........................









കലണ്ടര്‍

                                                        കലണ്ടര്‍

ചുമരില്‍ തുരുംബ്ബെടുത്തു  തുടങ്ങിയ ആണി.
ആ ആണിയില്‍ തൂങ്ങി കിടക്കുന്ന വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കിയ  കലണ്ടറുകള്‍.
ചിലതിന്റെ എടുകള്‍ക്ക് കാലം നാശം വരുത്തിയിരിക്കുന്നു...
ചില വര്‍ഷങ്ങളിലെ ഒന്നിലേറെ കലണ്ടറുകള്‍ കിടപ്പുണ്ട്......
എങ്കിലും ഓര്‍മയില്‍ ആ വര്‍ഷങ്ങളെ ഇല്ലാത്ത പോലെ ഒരു തോന്നല്‍.....
ഓരോ കലണ്ടറിലും കുടിച്ചു തീര്‍ത്ത പാലിന്റെയും അതിനു കൊടുത്ത വിലയും ഉദിച്ചു നില്‍ക്കുന്നു
പത്രക്കാരന് രൂപ കൊടുക്കേണ്ട ദിവസവും, കേബിളിന്റെ തുകയും രേഖപെടുത്തിയിരിക്കുന്നു
അയലത്തെ വീട്ടിലെ ചേച്ചിക്ക് കൊടുത്ത പൈസയുടെ കണക്കുകളും എഴുതാന്‍ മറന്നിട്ടില്ല.
ആരുടെയൊക്കെയോ ഫോണ്‍  നമ്പരുകളും കുനുകുനാ കിടക്കുന്നുണ്ട്.
ചക്കി  കോഴിയുടെ മുട്ട വിരിഞ്ഞ ദിവസവും,
ദീപു ചേട്ടന് കാറ് വാങ്ങിയതും മങ്ങാതെ  കിടപ്പുണ്ട്.
ഇന്നലെയും അച്ഛന് പുതിയ കലണ്ടര്‍ കിട്ടി
ഇപ്പോള്‍ വീട്ടില് ഈ കൊല്ലത്തെ കലണ്ടര്‍ ഏഴായി.
കൊല്ലം കഴിഞ്ഞു ഏഴു ദിവസമെങ്കിലും ഈ വര്‍ഷത്തെ ഓര്‍മ്മകള്‍
മനസ്സില്‍ സൂക്ഷിക്കാന്‍ സാധിച്ചെങ്കില്‍  .......



 


  .









Thursday, February 3, 2011

vaakamarathanalil:                              ഞാന്‍ ഞാനായിരുന്നു ഗാ...

vaakamarathanalil: ഞാന്‍ ഞാനായിരുന്നു
ഗാ...
: " &n..."

vedhanayode

കൊച്ചി- ഷോര്‍ണൂര്‍ പാസ്സഞ്ചര്‍ ട്രെയിനിലെ ആ പാവം പെണ്‍കുട്ടിയുടെ ദുരവസ്ഥയില്‍ സങ്കടപെടുന്നു.
  

Wednesday, February 2, 2011

                             ഞാന്‍ ഞാനായിരുന്നു
ഗാമ്ഭീര്യശബ്ധത്തില്‍
മൃദുവായി അച്ഛനെന്നെ
മണിക്കുട്ടീന്നു വിളിച്ചു .
ലാളിച്ചു കൊഞ്ചിച്ച     
അമ്മയ്ക്ക്ക്ക് മോള്
അമ്മുകുട്ടിയായിരുന്നു.
സൈക്കിളിന്‍  മുന്നിലിരുത്തി
പറത്തുന്ന കുഞാഞ്ഞക്ക്
ഞാന്‍ അമ്മൂസായിരുന്നു.
അങ്കനവാടിയിലെ 
ലീലടീചെരെന്നെ, സരസ്വതീന്നു 
നീട്ടി വിളിച്ചു.
അമ്പലമുറ്റത്തെ  കൂട്ടാര്‍ക്ക്
ഞാന്‍ സരസുവായി.....
മഞ്ഞനൂലിനട്ടത്തു 
തൂങ്ങികിടന്ന താലിക്കുള്ളിലോലിച്ചു
ഏട്ടനെന്നെ  സരൂന്നു വിളിച്ചു.
ചോരവാര്‍ന്നു പുറത്തുവന്നു,
ചിറകുകള്‍ തളിര്‍തോരുന്നാല്‍
അവരെന്നെ അമ്മയെന്ന് വിളിച്ചു.
അക്ഷരങ്ങള്‍ കോറിയിട്ട
പിഞ്ചുമാനസില്‍  ഞാന്‍
സരിടീചെരായി.....
മക്കള്‍ തന്‍ മക്കള്‍ എന്നിലെ
വാര്ധക്ക്യത്തെ അമ്മൂമ്മ
എന്ന് വിളിച്ചു.
മരുമക്കള്‍ എന്നിലെ മാതൃ ഹൃദയത്തെ
അമ്മായിയാക്കി.
ഒടുവില്‍ ആചാരവെടിമുഴക്കി
പട്ടടയിലടങ്ങിയപ്പോള്‍ മൂടിയ
മാര്‍ബിളില്‍ ടി. സരസ്വതി
എന്ന് കൊത്തിവച്ചു  ,
പേരുകളും വിളികളും
മാറി വന്നെങ്കിലും
എന്നും ഞാന്‍
ഞാന്‍ മാത്രമായിരുന്നു.
മാറാത്ത മനസും
ഉണങ്ങിയ ഭൂതകാലത്തിന്‍
മാരാലത്തുണ്ടുകളില്‍ 
കുടുങ്ങിയ ഹൃദയമുള്ള
വെറുമൊരു പെണ്‍ക്കുട്ടി.